---
title: "#oommenchandy | ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രവാസി സംഘടനകൾ"
english_title: "#Expatriate #organizations #condole # demise #OommenChandy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131723/expatriate-organizations-condole-demise-oommenchandy"
published_at: "2023-07-19T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b791cb167a4_oommen_chandy.jpg"
keywords: []
---

# #oommenchandy | ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രവാസി സംഘടനകൾ

> **Lead Summary:** **തനിമ അനുശോചിച്ചു****

## Article Content

**തനിമ അനുശോചിച്ചു****

ദമ്മാം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ തനിമ സാംസ്കാരിക വേദി അനുശോചിച്ചു. രാഷ്ട്രീയത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ജനകീയനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് അനുശോചന സന്ദേശത്തിൽ തനിമ കേന്ദ്ര സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങളോട് ഇടപഴകുകയും ജനമധ്യത്തിൽനിന്ന് പ്രവർത്തിക്കുകയും ചെയ്ത ജനകീയനായ നേതാവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ജനസമ്പർക്ക പരിപാടി മറ്റു മുഖ്യമന്ത്രിമാരിൽനിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കി . പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിലും നേരിട്ട് ഇടപെടുകയും പരിഹാരത്തിനായി പരിശ്രമിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും കേരളീയ പൊതുസമൂഹത്തിന്റെയും വേദനയിൽ പങ്കുചേരുന്നു.

വേർപാട് കനത്ത നഷ്ടം-ഒ.ഐ.സി. സി**

റിയാദ്: ഉമ്മൻ ചാണ്ടിയുടെ ആകസ്മിക നിര്യാണം കേരള ജനതക്ക് കനത്ത നഷ്ടമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു. ലളിതമായ ജീവിതവും സ്നേഹമസൃണമായ സമീപനവും ജനക്ഷേമത്തിനായുള്ള ഊർജസ്വലമായ പ്രവർത്തനങ്ങളും വഴി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണ് ഉമ്മൻ ചാണ്ടി. 24 മണിക്കൂറും ജനസേവനത്തിനായി നീക്കിവെച്ച ഉമ്മൻ ചാണ്ടി സമാനതകളില്ലാത്ത മാതൃകയാണ്. ക്രൂരമായ വേട്ടയാടലുകളെ സൗമ്യനായി നേരിട്ട അദ്ദേഹം എതിരാളികളോടുപോലും കാലുഷ്യമില്ലാതെ പെരുമാറി. കേരള സമൂഹത്തെ മതേതരമായി നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

** കേളി അനുശോചിച്ചു **

റിയാദ്: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും അനുശോചിച്ചു. വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന് രാഷ്‌ട്രീയ രംഗത്തും ഭരണതലത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കേളി സെക്രട്ടേറിയറ്റും കുടുംബവേദി സെക്രട്ടേറിയറ്റും സംയുക്തമായി ഇറക്കിയ വാർത്തക്കുറിപ്പിൽ പറഞ്ഞു.

** നഴ്സസ് അസോസിയേഷൻ **

റിയാദ്: കേരളം കണ്ടതിൽവെച്ച് ഏറ്റവും മികച്ച ഭരണാധികാരിയും പാവങ്ങളുടെ അത്താണിയും വിശിഷ്യ നഴ്സിങ് സമൂഹത്തിന് എക്കാലവും ഒരു കരുതലും കൈത്താങ്ങുമായിരുന്ന ജനനായകനെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ മലയാളക്കരക്ക് ഒന്നാകെ നഷ്ടമായതെന്ന് സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ്: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) അനുശോചിച്ചു. കേരളത്തിന്റെ എല്ലാ മേഖലകളിലെയും വികസനത്തിൽ അദ്ദേഹത്തിന്റേതായ വലിയ ഒരു പങ്ക് ഉണ്ടായിരുന്നു. പൊതുഭരണം താഴെത്തട്ടിലേക്ക് എത്തിച്ച് ജനങ്ങൾക്ക് അനവധി ആനുകൂല്യങ്ങൾ ഫയലിൽ കുരുങ്ങാതെ യഥാസമയങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന്റെ ഭരണകാലത്ത് കഴിഞ്ഞിട്ടുണ്ട്. പ്രവാസികളുടെ വിഷയങ്ങൾ എപ്പോഴും കേൾക്കാനും പരിഹരിക്കാനും ഉമ്മൻ‌ ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പി.എം.എഫ് സൗദി നാഷനൽ കമ്മിറ്റിയുടെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

** നവോദയ റിയാദ് **

റിയാദ്: അസാധാരണ നേതൃപാടവം ഉണ്ടായിരുന്ന ജനനേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നതെന്ന് റിയാദിലെ നവോദയ കലാസാംസ്കാരിക വേദി അനുശോചനക്കുറിപ്പിൽ പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ ഈ ചാണക്യന്റെ വിയോഗത്തിലൂടെ തികഞ്ഞ മതേതരവാദിയായ ഒരു കോൺഗ്രസ് നേതാവിനെ കൂടിയാണ് നഷ്ടപ്പെടുന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും അഗാധമായ ദുഃഖത്തിൽ നവോദയ പ്രവർത്തകരും പങ്കുചേരുന്നതായും കുറിപ്പിൽ പറഞ്ഞു.

** ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖല കമ്മിറ്റി **

അബഹ: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖല കമ്മിറ്റി അനുശോചിച്ചു. മേഖല കമ്മിറ്റി പദവി കെ.പി.സി.സി അംഗീകരിച്ചത് ഉമ്മൻ ചാണ്ടിയുടെ അഭ്യർഥനയെ തുടർന്നാണെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു. പിതൃതുല്യനായ രാഷ്ട്രീയ ഗുരുവിനെയാണ് നഷ്ടമായതെന്ന് മേഖല പ്രസിഡൻറ് അഷ്റഫ് കുറ്റിച്ചൽ പറഞ്ഞു. മേഖല കമ്മിറ്റി ഇടപെട്ട നൂറുകണക്കിന് കേസുകൾക്ക് പരിഹാരം കാണാൻ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ തുടർന്ന് സാധിച്ചു. ബീഷ ജയിലിൽ മൂന്നു ലക്ഷം റിയാൽ മോചനദ്രവ്യം നൽകാൻ കഴിയാതെ കുടുങ്ങിയ പാലക്കാട് സ്വദേശി ഷാജി മോന് ജയിൽമോചനത്തിന് ആവശ്യമായ തുക സ്വരൂപിച്ചുനൽകിയത് ഉമ്മൻ ചാണ്ടിയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131723/expatriate-organizations-condole-demise-oommenchandy)