മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് കടന്നു പോകാൻ 23 ഇ-ഗേറ്റുകൾ ഒരുക്കിയിട്ടുണ്ടെന്ന് പോർട്ട് മാനേജ്മെൻറ് ഡയറക്ടർ ഫവാസ് നാസിർ അൽ ജീറാൻ വ്യക്തമാക്കി.
ബഹ്റൈനിലേക്ക് പുതുതായി വരുന്ന മുഴുവൻ വിദേശ തൊഴിലാളികളുടെയും മുഖം, കണ്ണ്, വിരലടയാളം എന്നിവ രേഖപ്പെടുത്തും. അനധികൃതമായി രാജ്യത്തുനിന്ന് പോകാനോ വരാനോ സാധിക്കില്ല.
പാസ്പോർട്ടുകളുമായി ബന്ധിപ്പിച്ചാണ് ഇ-ഗേറ്റുകൾ പ്രവർത്തിക്കുക. പാസ്പോർട്ട് ഓഫിസറേക്കാൾ കൃത്യതയോടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നവയാണ് ഇതെന്ന് പരീക്ഷണത്തിലൂടെ വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
23 e-gates for passengers to cross