അബുദാബി : യുഎഇയിൽ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കു ഫൈസർ വാക്സീൻ നൽകുന്നതിനുള്ള തീരുമാനം ഒക്ടോബറിൽ ഉണ്ടാകും. ഇതുസംബന്ധിച്ച അന്തിമ പഠനം അനുകൂലമായാൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി അടുത്ത മാസം ആദ്യം ഉണ്ടാകുമെന്നാണ് കരുതുന്നത്.
6 മാസം മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ നൽകുന്നത് സംബന്ധിച്ച മൂന്നാംഘട്ട പഠനം നടക്കുകയാണെന്ന് കമ്പനി അറിയിച്ചു. അന്തിമ റിപ്പോർട്ട് ഒക്ടോബറിൽ ലഭ്യമാകും. ഈ വയസ്സുകാർക്ക് സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനായാൽ നവംബർ മുതൽ വാക്സീൻ നൽകുന്നതിനുള്ള അംഗീകാരത്തിന് അപേക്ഷ നൽകുമെന്ന് ഫൈസർ കമ്പനി അറിയിച്ചു.
പഠന വിവരങ്ങൾ പരിശോധിച്ച് യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുക. ഇതിനു 4 മുതൽ 6 ആഴ്ച വരെ എടുക്കും.തുടർന്ന് വിവിധ രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം അനുമതി നൽകും.
Pfizer for children; The decision is next month