ദോഹ: ഭീഷണിപ്പെടുത്തിയും കേസിൽ കുടുക്കിയും എതിർ ശബ്ദങ്ങളെ അടിച്ചമർത്തി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വ അയോഗ്യത നടപടിയെന്ന് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി ജനഹൃദയങ്ങൾ കീഴടക്കിയതിന്റെയും ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ പ്രസംഗങ്ങളിലൂടെ തുറന്നുകാട്ടിയതിന്റെയും പകയാണ് ഇപ്പോൾ ഭരണകൂടം തീർക്കുന്നത്. വർഗീയവിഷം തുപ്പുന്ന പ്രസംഗം നടത്തിയവരും വ്യക്തിഹത്യയും കുടുംബഹത്യയും നടത്തിയവരും യോഗ്യരായി വാഴുമ്പോൾ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർക്ക് അയോഗ്യത കൽപിക്കപ്പെടുകയാണ്.
ഈ പോരാട്ടം കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുക്കുമെന്നും അന്തിമവിജയം രാഹുൽ ഗാന്ധിക്കും ജനാധിപത്യത്തിനും ആയിരിക്കുമെന്നും ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിൻ പി.കെ. മേപ്പയൂർ, ജനറൽ സെക്രട്ടറി മുഹമ്മദ് അലി വാണിമേൽ, ആക്ടിങ് ട്രഷറർ നബീൽ വാണിമേൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
INCAS Kozhikode responds to Rahul Gandhi's inappropriate behavior