മലപ്പുറം: (truevisionnews.com) വെളിമുക്ക് ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഒഴുർ വെള്ളച്ചാൽ സ്വദേശി ചിന്നൻ (50), തിരൂർ തലക്കടത്തൂർ സ്വദേശി ജയൻ (58) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ചിന്നൻ രാത്രി ഏഴ് മണിയോടെയാണ് മരിച്ചത്. അപകടത്തിൽ തിരൂർ തലക്കടത്തൂർ സ്വദേശി ജയൻ (58) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു .
മറ്റൊരു സംഭവത്തിൽ, കണ്ണൂർ പയ്യന്നൂരിൽ ബി.ആർ.സി ട്രെയിനിങ് സെന്ററിന്റെ സീലിങ് തകർന്നു വീണു . ഇന്നലെ മുതൽ ജില്ലയിൽ പെയ്ത ശക്തമായ മഴയിലും ആഞ്ഞു വീശിയ കാറ്റിലും ട്രെയിനിങ് സെന്ററിന്റെ സീലിങ് തകർന്ന് വീഴുകയായിരുന്നു. ക്ലാസുകളും മീറ്റിങ്ങുകളും നടക്കുന്ന പ്രധാന ഹാളിന്റെ മേൽകൂരയാണ് തകർന്ന് വീണത്. അപകടത്തിൽ ആളപായമില്ല.
മറ്റൊരു സംഭവത്തിൽ പത്തനംതിട്ടയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണിരുന്നു. കടമ്മനിട്ട ഹയർ സെക്കന്ററി സ്കൂളിലെ പഴയ കെട്ടിടമാണ് തകർന്ന് വീണത്. അഞ്ചു വർഷമായി ഉപയോഗികാത്ത കെട്ടിടമാണ് തകർന്ന് വീണത്. അപകടസാധ്യത കണക്കില്ലെടുത്ത് കെട്ടിടത്തിന് പരിസരത്തേക്കുള്ള വഴി നേരത്തെ അടിച്ചിരുന്നു. ഇന്നലെ രാത്രിയാണ് കെട്ടിട ഭാഗങ്ങൾ തകർന്നുവീണത്. അപകടത്തിൽ ആളപായമില്ല.
Two people died after a parcel mini lorry lost control and hit a parked scooter two people were seriously injured in malappuram