മനാമ: വീട്ടുവേലക്കാരെ അനാശാസ്യ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തി പണം സമ്പാദിച്ച 19 പേരടങ്ങുന്ന സംഘത്തിലെ 18 പേരെ 10 വർഷം തടവിന് ഒന്നാം ഹൈക്രിമിനൽ കോടതി ശിക്ഷിച്ചു.
ഇരകളെ അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവ് പ്രതികളിൽനിന്ന് ഈടാക്കാനും കോടതി നിർദേശിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ ബഹ്റൈനിലേക്ക് തിരിച്ചുവരാനാവാത്ത വിധം അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനും വിധിയിൽ നിർദേശമുണ്ട്. തൊഴിലവസരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതികളെ ബഹ്റൈനിലേക്ക് സംഘം കൊണ്ടുവന്നത്.
പിന്നീട് ഇവരെ അനാശാസ്യ കേന്ദ്രങ്ങളിലെത്തിച്ച് ചൂഷണം ചെയ്യുകയായിരുന്നു. ഇരകളിൽനിന്നുള്ള മൊഴിപ്രകാരം പ്രതികളെ ചോദ്യം ചെയ്യുകയും അവർ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി തടവ് വിധിച്ചത്.
Imprisonment: 10 years imprisonment for a group of 19 people