കുവൈത്ത് സിറ്റി: (gcc.truevisionnews.com) അംഗാര സ്ക്രാപ്പ് യാർഡിന് സമീപം ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. മരണപ്പെട്ടയാള്‍ പ്രതിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
സാദ് അൽ അബ്ദുല്ലയിലെ മാലിന്യക്കൂമ്പാരത്തിലേക്ക് രക്തം പുരണ്ട വസ്ത്രങ്ങൾ വലിച്ചെറിഞ്ഞത് കണ്ടെത്തിയതായി അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് കേസ് പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി അറസ്റ്റിലാവുകയും മരുഭൂമിയില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയും ആയിരുന്നു.
കസ്റ്റഡിയിൽ നിന്നും പ്രതിയെ രക്ഷപ്പെടുത്തി; കുവൈത്തിൽ പൊലീസുകാർക്ക് മൂന്നു വർഷം കഠിന തടവ്
കുവൈത്ത് സിറ്റി: (gcc.truevisionnews.com) അറസ്റ്റിലായ പ്രതിയെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച സംഭവത്തിൽ പൊലീസ് സ്റ്റേഷന് മേധാവി അടക്കം ആറു പൊലീസുകാർക്ക് മൂന്നു വർഷം കഠിന തടവ്. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ഇവരെ ശിക്ഷിച്ചത്.
സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വിചാരണ ചെയ്തു. രക്ഷപ്പെട്ട പ്രതിക്ക് കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.
കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി വീട്ടിലേക്ക് പോകാന്‍ അനുവദിച്ചെന്നായിരുന്നു കേസ്.
ഒടുവിൽ ആശ്വാസമായി; കുവൈറ്റിൽ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം
കുവൈത്ത്: കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന പാലക്കാട് സ്വദേശിനി ഫസീലയ്ക്ക് മോചനം. കേരള പൊലീസും പൊതുപ്രവര്‍ത്തകരും കുവൈറ്റ് പൊലീസും ചേര്‍ന്ന് നടത്തിയ ഇടപെടലിലാണ് ഫസീലയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി കുവൈറ്റിലേയ്ക്ക് ജോലിക്കായി എത്തിച്ച ഏജന്റിന്റെ വീട്ടുതടങ്കലിലായിരുന്നു ഫസീല. ഭക്ഷണവും വിശ്രമവും നല്‍കാതെ ജോലി ചെയ്യിപ്പിച്ചത് എതിര്‍ത്തതിനാണ് ഫസീലയെ ഏജന്റ് വീട്ടുതടങ്കലിലാക്കിയത്. കാസര്‍കോട് സ്വദേശി ഖാലിദ് ആയിരുന്നു ഫസീലയെ കുവൈറ്റില്‍ എത്തിച്ച ഏജന്റ്.
ഫസീല നിലവില്‍ കുവൈറ്റ് പൊലീസിന്റെ സംരക്ഷണത്തിലാണ്. ഫസീലയെ നാട്ടിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് കുവൈറ്റ് പൊലീസ്. ഫസീലയെ ആക്രമിച്ച ഏജന്റ് ഖാലിദിന്റെ ബന്ധു റഫീക്കിനെതിരെ കുവൈറ്റ് പൊലീസ് നടപടി ആരംഭിച്ചു.
Local man sentenced death for killing driver