മനാമ: (gcc.truevisionnews.com) തൊഴിൽ തേടുന്നവർ വ്യാജ വാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ബഹ്റൈൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിലില്ലാത്ത കമ്പനികളുടെ പേരിൽ വ്യാജ തൊഴിൽ, പരിശീലന അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലും, വെർച്വൽ ജോബ് ഫെയറുകളിലുമാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായി കാണുന്നത്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ തെളിവുകളോ ലഭിച്ചാൽ ഉടൻ അധികൃതരെ അറിയിക്കണം.
തട്ടിപ്പിനിരയായവരും, ഇതേക്കുറിച്ച് അറിയുന്നവരും വിവരങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ കൈമാറണം. ഇത് തട്ടിപ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സഹായിക്കും. ബഹ്റൈനിലെ തൊഴിൽ വിപണി സുരക്ഷിതമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
വർക്ക് ഫ്രം ഹോം ജോലികൾ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ തട്ടിപ്പുകൾ പൗരന്മാരെ ചൂഷണം ചെയ്യുന്നതായും ക്രിമിനൽ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതായും പാർലമെന്റ് സേവന കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അൽ ഒലൈവി പറഞ്ഞു.
വ്യാജ വാഗ്ദാനങ്ങൾ നൽകി ആളുകളെ ചൂഷണം ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നതായി പാർലമെന്റിലും ആശങ്ക ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, തൊഴിൽ അന്വേഷകർക്ക് ബോധവത്കരണം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. തട്ടിപ്പുകളെക്കുറിച്ച് വിവരം നൽകാൻ 80008001 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
ഒമാനിൽ തൊഴിലവസരം, സർക്കാർ മേഖലയിലെ വിവിധ തസ്തികകളിലായി 631 ഒഴിവുകൾ
മസ്കറ്റ്: (gcc.truevisionnews.com) ഒമാനില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിരവധി ജോലി ഒഴിവുകള്‍. 631 ജോലി ഒഴിവുകളാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍ക്ക് പുതിയ ജോലി ഒഴിവുകളില്‍ അവസരമുണ്ടാകും.
ബിരുദമോ പോസ്റ്റ് സെക്കന്‍ഡറി ഡിപ്ലോമയോ യോഗ്യതയായി വേണ്ട 403 ഒഴിവുകളും ജനറല്‍ എജ്യൂക്കേഷന്‍ ഡിപ്ലോമയോ കുറഞ്ഞ യോഗ്യതകളോ വേണ്ട 228 ഒഴിവുകളുമാണ് ഉള്ളത്. രാജ്യത്തിന്റെ വികസനത്തിലേക്ക് സംഭാവന ചെയ്യുന്നതിനായി വിവിധ മേഖലകളിലാണ് തൊഴില്‍ അവസരങ്ങളുള്ളത്.
2025 മെയ് നാലിനാണ് ഈ തൊഴിലവസരങ്ങളിലേക്കുള്ള രജിസ്ട്രേഷന് തീയതി ഔദ്യോഗികമായി തുടങ്ങുന്നതെന്ന് മന്ത്രാലയം അറിയിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്, ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ അയയ്ക്കാം.
Job seekers should not fall for false promises Ministry Labor warns