ദോഹ: (gcc.truevisionnews.com) ഹജ്ജ് സീസണിന് തുടക്കം കുറിക്കാനിരിക്കെ ഖത്തറിൽനിന്നുള്ള തീർഥാടകർക്ക് മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. മെനിഗോകോക്കൽ ഉൾപ്പെടെ പ്രതിരോധ കുത്തിവെപ്പ് നിർബന്ധമായും സ്വീകരിക്കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ ആരോഗ്യ നിർദേശത്തിൽ വ്യക്തമാക്കി.
ഇതോടൊപ്പം 65 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരും കോവിഡ് വാക്സിനും സ്വീകരിക്കണം. എല്ലാ തീർഥാടകരും സീസണൽ ഇൻഫ്ലുവൻസ വാക്സിനും സ്വീകരിക്കണം. പ്രമേഹം, പ്രതിരോധശേഷിക്കുറവ്, ശ്വസന, ഹൃദയരോഗങ്ങൾ ഉള്ളവർ ന്യൂമോകോക്കൽ വാക്സിൻ എടുക്കുന്നതിനും നിർദേശമുണ്ട്.
60 വയസ്സിന് മുകളിലുള്ളവർക്ക് ആർ.എസ്.വി വാക്സിനും മന്ത്രാലയം ശിപാർശ ചെയ്തു. എല്ലാ ഹജ്ജ് വാക്സിനുകളും രാജ്യത്തുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ ലഭ്യമാണ്.
യാത്ര ചെയ്യുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്. ഉംറ നിർവഹിക്കുന്നവർക്കും മെനിംഗോകോക്കൽ വാക്സിൻ നിർബന്ധമാണെന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. അന്വേഷണങ്ങൾക്കും മറ്റും മന്ത്രാലയത്തിന്റെ കോൾ സെന്റർ നമ്പറായ 16000ൽ ബന്ധപ്പെടാം. ഔഖാഫ്, ഖത്തർ റെഡ് ക്രസന്റ് എന്നിവരുമായി ചേർന്ന് തീർഥാടകർക്കുള്ള ആരോഗ്യ ഗൈഡ് മന്ത്രാലയം പുറത്തിറക്കി.
അല്ലാഹുവിന്റെ അതിഥികൾ, സൗദിയിലേക്ക് ജിദ്ദ വഴിയും ഹജ്ജ് തീർഥാടകർ എത്തിത്തുടങ്ങി
ജിദ്ദ: മദീനയിൽ ആദ്യ ഇന്ത്യൻ ഹജ്ജ് തീർഥാടക സംഘം എത്തിയതിന് പിന്നാലെ ജിദ്ദ വഴിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തീർഥാടകർ എത്തിത്തുടങ്ങി. ബംഗ്ലാദേശിൽനിന്നുള്ള 396 തീർഥാടകരാണ് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ എത്തിയത്. സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജി. സാലെ അൽ ജാസിറും ഉദ്യോഗസ്ഥരും ചേർന്ന് വരവേറ്റു.
പിന്നീട് പാകിസ്താനിൽനിന്നുള്ള തീർഥാടകസംഘവും എത്തി. വിവിധ സുരക്ഷ ഏജൻസികളുടെയും സ്വകാര്യ മേഖലയിലെ പങ്കാളികളുടെയും സംയോജിത സേവന സംവിധാനത്തിലൂടെ, ഈ സീസണിലെ ആദ്യ ഹജ്ജ് വിമാനങ്ങളെ സ്വാഗതം ചെയ്യുന്നതിൽ ഗതാഗത, ലോജിസ്റ്റിക്സ് സംവിധാനത്തിന് അഭിമാനവും സന്തോഷവുമുണ്ടെന്ന് മന്ത്രി അൽ-ജാസർ പറഞ്ഞു.
അല്ലാഹുവിന്റെ അതിഥികളെ സേവിക്കുന്നതിനും അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന സുരക്ഷിതവും സുഗമവുമായ ഗതാഗത അനുഭവം നൽകുന്നതിനും ഗതാഗത ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്തണമെന്ന സൗദി ഭരണകൂടത്തിന്റെ നിർദേശാനുസരണം എല്ലാം സജ്ജമാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങൾ ഹജ്ജ് തീർഥാടകരുടെ സേവനത്തിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ജിദ്ദ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ട്, മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എയർപോർട്ട്, യാംബു പ്രിൻസ് അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് എയർപോർട്ട്, ത്വാഇഫ് ഇന്റർനാഷനൽ എയർപോർട്ട്, റിയാദ് കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ട്, ദമ്മാം കിങ് ഫഹദ് ഇന്റർനാഷനൽ എയർപോർട്ട് എന്നിവയാണ് അവ.
ദുൽ ഹജ്ജ് മാസാരംഭം വരെ വരും ദിവസങ്ങളിൽ വിമാന സർവിസുകൾ തുടരുമെന്നും തീർഥാടകരുടെ വരവ് മുതൽ പുറപ്പെടൽ വരെയുള്ള യാത്ര സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള സംയോജിത സേവന സംവിധാനത്തിലൂടെ ഇരു ഹറമുകളെയും അല്ലാഹുവിന്റെ അതിഥികളെയും സേവിക്കുന്നതിൽ രാജ്യത്തിന്റെ മുൻനിര സ്ഥാനം വർധിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഒമാന്‍ ഹജ്ജ്; എല്ലാ പൗരന്മാരും താമസക്കാരും ഔദ്യോഗിക പെര്‍മിറ്റ് ഉറപ്പാക്കണം - ഹജ്ജ് മിഷന്
മസ്കത്ത്: (gcc.truevisionnews.com) ഈ വര്‍ഷം ഒമാന്‍ ഹജ്ജിന് അവസരം ലഭിച്ച എല്ലാ പൗരന്മാരും താമസക്കാരും ഔദ്യോഗിക പെര്‍മിറ്റ് ഉറപ്പാക്കണമെന്ന് ഹജ്ജ് മിഷന് പ്രസ്താവനയില്‍ പറഞ്ഞു. അല്ലെങ്കില്‍ കനത്ത പിഴ ഈടാക്കും. സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങളും ലൈസന്‍സിങ് ആവശ്യകതകളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഹജ്ജ് മിഷന് ചൂണ്ടിക്കാട്ടി.
ഹജ്ജ് നിര്‍വഹിക്കാന്‍ ലൈസന്‍സില്ലാത്ത ഓരോ തീര്‍ഥാടകനും 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെ പിഴ ചുമത്തും. അനധികൃത ഹജ്ജ് ഗതാഗത സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ 500 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ചുമത്തും.
ഔദ്യോഗിക പ്ലാറ്റ്ഫോമുകള് വഴിയുള്ള വിശ്വസനീയമായ ഉറവിടങ്ങളില്‍നിന്ന് മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്നും ഒമാന്‍ ഹജ്ജ് മിഷന് പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ തീര്‍ഥാടകരും പോകുന്നത് ഹജ്ജ് കാര്യ ഓഫീസ് വഴി ആയിരിക്കണം.
ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴിയായിരിക്കും വിമാനമാര്‍ഗമുള്ള തീര്‍ത്ഥാടകരുടെ വരവും പോക്കും.
കരമാര്‍ഗമുള്ള വരവും പോക്കും റുബുഉല്‍ ഖാലി, ബത്ത അതിര്‍ത്തികല്‍ വഴിയായിരിക്കുമെന്നും സൗദിയുമായുള്ള കരാറില്‍ വ്യക്തമാക്കിയിരുന്നു. യാത്രാ ആവശ്യകതകളും സമയക്രമങ്ങളും പാലിക്കുന്നത് ഉൾപ്പെടെ‘നുസുക്’ പ്ലാറ്റ്ഫോമിൽ പറഞ്ഞിരിക്കുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്.
Hajj pilgrims from Qatar stabbed