കുവൈത്ത് സിറ്റി: (gccnews.com) ഇന്ത്യൻ മൈനകൾ കുവൈത്തിൽ വ്യാപകമാകുന്നു. ഇന്ത്യൻ മൈനകൾ കുവൈത്ത് പരിസ്ഥിതിക്ക് ഭീഷണിയല്ലെന്നും പക്ഷി, വന്യജീവി സാന്നിധ്യത്തെ വിപുലപ്പെടുത്തുന്നതായും കുവൈത്ത് എൻവയൺമെന്റൽ ലെൻസസ് മേധാവി റഷീദ് അൽ ഹാജി വ്യക്തമാക്കി. 30 വർഷത്തിലേറെയായി കുവൈത്തിൽ അറിയപ്പെടുന്ന പക്ഷിയാണിവ.
ശബ്ദങ്ങളെ ഉത്തേജിപ്പിക്കാനും ഏത് അന്തരീക്ഷവുമായി പൊരുത്തപ്പെടാനും ഇവക്ക് കഴിവുണ്ടെന്നും അൽ ഹാജി കൂട്ടിച്ചേർത്തു. ഇന്ത്യൻ മൈനകൾ കൂടുതലും തെക്ക് ഏഷ്യയിലാണ് കണ്ടുവരുന്നത്. അറബ് ഉപദ്വീപിലേക്കുള്ള നുഴഞ്ഞുകയറ്റക്കാരായി ഇവയെ കണക്കാക്കപ്പെടുന്നു. എന്നാൽ, അറബ് മേഖലയിലെ കഠിനമായ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ അവക്കു കഴിഞ്ഞിട്ടുണ്ട്.
സാധാരണ മൈനയെ തവിട്ടുനിറത്തിലുള്ള ശരീരവും കറുത്ത തലയും കണ്ണിനു പിന്നിലെ മഞ്ഞ പാടും മഞ്ഞ നിറത്തിലുള്ള കൊക്കുംകൊണ്ട് തിരിച്ചറിയാം. പുറംചിറകിൽ വെളുത്ത വരപോലെയും കാണാം. ഏപ്രിൽ മുതൽ ജൂലൈ വരെ നീണ്ടുനിൽക്കുന്നതാണ് മൈനകളുടെ കൂടുകെട്ടൽ കാലയളവ്. പാറക്കെട്ടുകളുടെ അരികുകളിലും നഗരപ്രാന്തപ്രദേശങ്ങളിലെ കെട്ടിടങ്ങളിലും പോലും ഇവ കൂടുണ്ടാക്കാൻ ഇഷ്ടപ്പെടുന്നതായും റഷീദ് അൽ ഹാജി പറഞ്ഞു.
#Indianmina #spread #Kuwait #Authorities #said #not nuisances